യമ്പേററുവീഴുന്ന സ്നേഹപ്രകാശമേ...
എങ്കിലും വറ്റാത്തൊരുറവയായ് മണ്ണിലും
ഹൃത്തിലുമൊഴുകുന്ന പുണ്യാഹതീർത്ഥമേ...
കത്തുന്നമെഴുകുതിരിപോലെനിന്
മനതാരിലുരുകുന്നതെന്തെന്തുമാകാം...
ഏതൊരു പദവിയുമലംങ്കൃതയായവള് ...
ഏതൊരു ഭാവവുമാനനത്തിൽ തൂകു -
മപ്പോളതിന് ഭംഗിയൊന്നുവേറെത്തന്നെ
യെന്നു ചൊല്ലീടുന്നു വിണ്താരകങ്ങളും...
അവളുടെയാനനം ഭാവത്തിനനുകൂലമെങ്കിലു
മവള്‍ നിസ്സഹായയെന്നറിവൂ...
ഒരു കെട്ടുതാലിതന്‍ കെട്ടില്‍ കുരുങ്ങുന്നു ...
അവളുടെ പാവനമാകുന്ന ജീവിതം...
മക്കളെ പോറ്റാനായ് നെട്ടോട്ടമോടുമ്പോള്‍
തലമുടിക്കെട്ടുകളുലയുന്നു മരമായ് ...
ഇതിനിടയിൽ ജപ്തിനോട്ടീസുമായഞ്ചു-
ഓഫീസര്‍മാരുടെ കൊലവിളിയും...
ഒടുവിലനാഥമായ് തെരുവിന്റെ വീഥിയില്‍
ഇഴയുന്ന പുഴുവിന്റെ വേദനപോലെനീ...
ജീവിതകഥയിലെ നായികയായി നീയാടുന്നു
കോമരജീവിതനടനങ്ങൾ.....
ചോടുപിഴച്ചുപോയ് താളംമറന്നുപോയ്
ഈ വേദിയിൽ നീയൊറ്റയ്ക്കുമായീ......................
ശ്രുതി എ ആർ
10 B
ജി വി എച്ച് എസ് എസ് പുത്തന്‍ചിറ,തൃശ്ശൂര്‍
10 B
ജി വി എച്ച് എസ് എസ് പുത്തന്‍ചിറ,തൃശ്ശൂര്‍
3 അഭിപ്രായങ്ങൾ:
മക്കളെ പോറ്റാനായ് നെട്ടോട്ടമോടുമ്പോള്‍
തലമുടിക്കെട്ടുകളുലയുന്നു മരമായ് ...നല്ല കവിത എഴുത്ത് ആശംസകൾ
നല്ല കവിത
പുതുവത്സരാശംസകൾ....
വളരെ നന്നായിട്ടുണ്ട് കേട്ടോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ