ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ത്തന്നെ
ചില്ലുജാലകത്തിനുള്ളിലേക്ക്
ഇരുകാലികശ്മലന്മാരുടെ തുറിച്ചു നോട്ടം
പ്രതികരിക്കാനാവാതെ
തങ്ങളുടെ ഊഴം കാത്തിരിക്കുന്ന
രണ്ടു സുന്ദരിമാര്‍ മാത്രം
ഇനി ബാക്കി.
"നീയെന്നെക്കാള്‍ സുന്ദരിയായതിനാല്‍
ആദ്യ വിളി നിനക്ക് തന്നെ
നിന്റെ എണ്ണമയമുള്ള ത്വക്ക്,
മാറിലെ വേപ്പിലമാല,
കാതിലെ മുളക് കമ്മല്‍,
മുഖത്തെ കുരുമുളകരിമ്പാറ ,
മധ്യത്തിലെ വട്ടച്ചുഴി..
നീ ചന്ദ്രോത്സവ നായിക തന്നെ"
മറ്റവള്‍ പറഞ്ഞു:
"നീ ഒട്ടും മോശമല്ല.
നിനക്കെന്നെക്കാള്‍ എരിവും മൊരിവും പരുപരുപ്പുമുണ്ട്
നിന്റെ പുളിയുറുമ്പ് നിറം
വൈശിക റാണിക്ക് ചേരുന്നത് തന്നെ"
പെട്ടന്ന് വെള്ളത്തൊപ്പിയിട്ട
അലക്കിത്തേച്ചു ചിരിച്ചോരിടനിലക്കാരന്‍
ചില്ലലമാരിയിലെ അവസാന
ഉഴുന്നു വടയും പരിപ്പുവടയും
യന്ത്രക്കയ്യാല്‍ പ്ളൈറ്റിലിട്ടു
തിരിഞ്ഞു നടന്നു.
ജോവോ പാറന്നൂര്‍
5 അഭിപ്രായങ്ങൾ:
ഗംഭീരം!
നന്നായിട്ടുണ്ട്
[card="yellow"]വളരെ ഹൃദ്യം. എനിക്ക് ചന്ദ്രോത്സവ നായികയേക്കാള്‍ ഇ,്ടം പുളിയുറുമ്പ് നിറമുള്ള വൈശിക റാണിയെത്തന്നെ.ഒരലക്കിത്തേച്ച ചിരിയും തൊപ്പിയും എനിക്ക് കിട്ടിയിരുന്നെങ്കില്!![/card]
സംഗതി നര്‍മ്മം പുറം തോട് ആണെങ്കിലും കാംബ് ഉണ്ട് അല്ലെ
ഹും..കൊള്ളാം...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ