ഹൃദയം തുറന്നപ്പോള്‍
അതില്‍ നിറയെ നിസ്സഹായതകളുടെ
ചുടു നിശ്വാസങ്ങളായിരുന്നു
ആരും കാണാതെ ഒരു തുള്ളി കണ്ണീര്
ഹൃദയവിളുബില് തുളുബി നിന്നിരുന്നു
മമ ലോല ഹൃദയം തുറന്ന്
ആശയും മോഹവും ബാക്കി വെച്ച്
പറന്ന പൈങ്കിളി പ്പെണ്ണിന്റെ
കുഞ്ഞു ഹൃദയമായിരുന്നത്
വിധിയെഴുതിയ ദൈവം
കൊണ്ടു പോയ ജീവിതം
അവള് വരും..........
പകലിന്റെ യാമങ്ങളെ മറികടന്ന്
മരണച്ചങ്ങല പൊട്ടിച്ച് അവള് വരും
ഭൂമിയിലെ വസന്തയാമങ്ങളിലേക്ക്.........
തസ്ലിമ മജീദ്
എട്ടാം തരം
മാതാ ഹൈസ്ക്കൂള് മണ്ണംപ്പേട്ട , തൃശൂര്‍
5 അഭിപ്രായങ്ങൾ:
എട്ടാം ക്ലാസ്സുകാരിയുടെ രചന മനോഹരം.
സഹജീവികള്‍ക്കുവേണ്ടി നൊമ്പരപ്പെടുന്ന ഹൃദയവും, പ്രത്യാശയും, സ്നേഹവും, സൗഹൃദങ്ങളും, എഴുതാനുള്ള ചോദനയും എന്നും നിലനില്‍ക്കട്ടെയെന്ന് ആശംസിക്കുന്നു.
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക. (വിളുമ്പ്, തുളുമ്പി)
pratheeksha kavayathriya rashikketta eniyum ezhuthuka
kavitha nannayittundu. eniyum ezhuthuka... good luck
"മമ ലോല ഹൃദയം തുറന്ന്"
ആശംസകളോടെ..
കൊള്ളാം.. ഇഷ്ടപ്പെട്ടു..ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ